Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alleges

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായം വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടിയതായി പരാതി

കൊച്ചി: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായം വാഗ്ദാനം ചെയ്ത് തമിഴ് വംശജരായ മലേഷ്യന്‍ കുടുംബത്തിന്‍റെ പക്കല്‍നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളം സ്വദേശി സാദിഖ് എന്നായള്‍ക്കെതിരേയാണ് കുടുംബം രംഗത്തെത്തിയിട്ടുള്ളത്.

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയുടെ വ്യാജ ലെറ്റര്‍പാഡ് അടക്കം നിര്‍മിച്ചു തട്ടിപ്പ് നടത്തിയെന്നാണു പരാതി. സംഭവത്തില്‍ സാദിഖിനെതിരേ തട്ടിപ്പിനിരയായ കുടുംബം എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല. പരാതിക്കാര്‍ തങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി സാദിഖിന്‍റെ ഭാര്യ നല്‍കിയ പരാതിയിലും പോലീസ് കേസെടുത്തില്ല.

സാദിഖിനെ തിരക്കി കൊച്ചിയിലെത്തിയ കുടുംബം ഇയാളുടെ കലൂരിലെ ഫ്ലാറ്റിലെത്തി പണം തിരികെ ചോദിക്കുക മാത്രമാണു ചെയ്തതെന്നു കണ്ടെത്തിയാണ് പോലീസിന്‍റെ നടപടി.

പണം നല്‍കിയതിനുള്ള തെളിവും തട്ടിപ്പിനിരയായ കുടുംബം പോലീസിനു കൈമാറിയിട്ടുണ്ട്. അതേസമയം, പണം തിരികെ ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് കുടുംബം. മലേഷ്യയില്‍ സ്ഥിരതാമസമായിരുന്ന 63 വയസുകാരന്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി രണ്ടു വര്‍ഷം മുമ്പാണ് കേരളത്തിലെത്തിയത്. തുടര്‍ന്ന് ഒരു സുഹൃത്ത് വഴിയാണ് സാദിഖിനെ പരിചയപ്പെട്ടത്.

പിന്നാലെ സാദിഖ് കോയമ്പത്തൂരുള്ള സ്വകാര്യ ആശുപത്രിയുടെ ലെറ്റര്‍പാഡില്‍ ഇതിനു വേണ്ട രേഖകളെല്ലാം എഴുതി നല്‍കിയശേഷം പണവുമായി എത്തിയാല്‍ മതിയെന്നു നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം ഇയാള്‍ക്ക് അഞ്ചു ലക്ഷം രൂപ കൈവശവും 45 ലക്ഷം ബാങ്ക് വഴിയും നല്‍കി. പണം കിട്ടിയതോടെ സാദിഖ് മുങ്ങുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

രണ്ടു വര്‍ഷമായി സാദിഖിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു വിവരവും ഇവര്‍ക്കു ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ കോയമ്പത്തൂരിലെ ആശുപത്രിയിലെത്തി വിവരങ്ങള്‍ തിരക്കിയതോടെയാണു തട്ടിപ്പാണെന്നു മനസിലായത്. നിലവില്‍ രോഗിയായ വയോധികന്‍ കോയമ്പത്തൂരിലെ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ടാഴ്ച മുമ്പ് ഇയാളുടെ സഹോദരിയും മറ്റു ചില ബന്ധുക്കളും കൂടിയാണ് പണം തിരികെ കിട്ടുന്നതിനായി കൊച്ചിയിലെത്തിയത്. സാദിഖിനെ ബന്ധപ്പെട്ടപ്പോള്‍ കലൂരിലെ തന്‍റെ ഫ്ലാറ്റിലേക്കു വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവിടേക്കു പ്രവേശനം അനുവദിച്ചില്ലെന്നു തട്ടിപ്പിനിരയായ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇതോടെ ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

പിന്നാലെയാണ് സാദിഖിന്‍റെ ഭാര്യ ഇവര്‍ തങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി നല്‍കിയത്.

Latest News

Corehub Up